2010 ഏപ്രിൽ 24, ശനിയാഴ്‌ച

ടെലിഫോണ്‍ ബെല്ലടിക്കുന്നു

 രാത്രികളില്‍ പതിവായി ടെലിഫോണ്‍ എനിക്കുവേണ്ടി മാത്രം ശബ്ധിച്ചുകൊണ്ടിരുന്നു .ആദ്യമൊക്കെ ഉറക്കം നഷ്ടപ്പെടുത്തുന്ന ആ മണിമുഴക്കം അസഹ്യമായി തോന്നിയിരുന്നു .എന്നാല്‍ മുടങ്ങാതെ കേള്‍ക്കുന്ന വളകിലുക്കം പോലത്തെ ശബ്ദവും വാക്കുകളില്‍ തുളുംബിവന്ന സ്നേഹവും എന്നെ മാത്രം തേടിയെത്തിയ സൌഹ്ര്ദമായി പതുക്കെ മനസ്സില്‍ ചേക്കേറിതുടങ്ങി .

പിന്നീടുള്ള ദിവസങ്ങളില്‍ സ്വയമറിയാതെ ഞാനാ മണിമുഴക്കം കതോര്ത്തിരിപ്പായി .

സ്വപ്നലോകത്തിലെക്കെന്നെ കൈപിടിച്ചുയര്‍ത്തിയ

അവള്‍ ആരെന്നോ എവിടെയെന്നോ ഞാനറിഞ്ഞില്ല . എന്‍റെ സ്വപ്നങ്ങളിലെ മഞ്ഞുമൂടിയ പ്രഭാതങ്ങളില്‍ അവ്യക്തംമായി മാത്രം ഞാനവളെ കണ്ടു .അവളെന്നെ സ്നേഹംകൊണ്ടു മൂടി കണ്ണീര്‍ പാടയ്ക്കപ്പുരത്തെങ്കോ എന്‍റെ നഷ്ടസ്വപ്നങ്ങളുടെ അസ്തമയം ഞാനറിഞ്ഞു .അന്ധകാരത്തിനപ്പുറം എനിക്കുവേണ്ടി ഒരു ഒരു നിലവുണര്‍ന്നുഎണീറ്റ പോലെ .മനസ്സിലാകെ ഒരു തെളിനീര്‍ ഒഴുകിയണയുന്ന സുഖം ഞാനനുഭവിച്ച്ചരിഞ്ഞു. എന്‍റെ ദിവസങ്ങള്‍ അവള്‍ക്കുവേണ്ടി മാത്രമായി .സൌഹ്രദം വഴിമാറി പ്രണയത്തിലെത്തുമ്പോഴും എന്‍റെ ചോദ്യങ്ങളില്‍നിന്നെല്ലാം വളരെ സമര്‍ത്ഥമായി അവള്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു .ഉത്തരമില്ലാത്ത പുതിയ ചോദ്യങ്ങള്‍ ഉയര്ത്തെഴുന്നെട്ടതല്ലാതെ അവളെക്കുരിച്ചോന്നും ഞാനറിഞ്ഞില്ല . മനസ്സില്‍ ചായം ചേര്‍ത്ത് തേച്ചുപിടിപ്പിച്ച ആ രൂപം എന്നെങ്കിലും ഒരിക്കല്‍ എന്‍റെ ജീവിതപങ്കാളിയയിത്തീരുമെന്ന വിശ്വാസത്തില്‍ ഒരു മനോരോഗിയുടെ ചലനത്തോടെ ഞാനവളെ പ്രതീക്ഷിച്ചു .എന്നെങ്കിലും അവള്‍ വരും..

പക്ഷെ ഹൃദയം നുറുങ്ങുന്ന വേദന മാത്രം സമ്മാനിച്ചുകൊണ്ട് അവള്‍ പുഞ്ഞിരിച്ച്ചു. മറ്റു ചിലപ്പോള്‍ പൊട്ടിക്കരഞ്ഞു .ജീവിതകാലമത്രയും എന്നെയീ കൊച്ചു യന്ത്രത്തില്‍ തളച്ചിടാന്‍ എന്നപോലെ അവളെന്നെ സ്നേഹിച്ചു .മനസ്സില്‍ തുന്നിചേര്‍ത്ത സ്വപ്നങ്ങളത്രയും പിഴുതെറിയാനാവാതെ സ്വയം തകരുമ്പോഴും ഞാനവളെ വെറുത്തില്ല ഫോണ്‍ ബെല്ലടിച്ച്ചുകൊണ്ടിരുന്നു ആ വളകിലുക്കം മുഴങ്ങിക്കൊണ്ടിരുന്നു .

അവള്‍ ആരായിരുന്നാലും എവിടെയായിരുന്നാലും ഏതു നിമിഷവും അവളെ സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്‍റെ മോഹങ്ങലത്രയും താളം തെറ്റുകയായിരുന്നു ഒടുവിലോരിക്കല്‍ അവളില്‍നിന്നുതന്നെ ഞാനറിഞ്ഞ സത്യം .ഹോസ്റ്റല്‍ മുറികളില്‍ മാത്രം ഒതുങ്ങിനിന്ന അവളുടെ കൌമാരം ജീവിതം വെട്ടിപിടിക്കാനുള്ള ശ്രമത്തില്‍ അങ്ങകലെ യന്ത്രം കണക്കെ പണം കൊയ്യുന്ന ഭര്‍ത്താവ് .നഗരത്തിലെ ഇടുങ്ങിയ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ അവളനുഭവിക്കുന്ന ഏകാന്തത എല്ലാം അവളെന്നോട് പറഞ്ഞു .

ആരില്‍ നിന്നും കിട്ടാതെ പോയ സ്നേഹം എന്നില്‍നിന്നും നേടിയെടുത്തത്തിന്റെ സംത്രപ്തിയില്‍ നന്ദി പറയാനും അവള്‍മറന്നില്ല .അവലെന്നില്‍നിന്നും പ്രതീക്ഷിച്ച്ചതെന്തായിരുന്നു ?.

.അവളെന്തു തെറ്റ് ചെയ്തു ..?

ഒന്നുമോര്‍ക്കാതെ കടിഞ്ഞാണില്ലാത്ത മനസ്സുമായി സ്വപ്നലോകത്തില്‍ മാത്രം ജീവിതം കണ്ട ഞാനാണോ തെറ്റ് ചെയ്തത് ??..

ഭാര്യക്കുവേണ്ടി പണം കൊയ്യുന്ന ഭര്‍ത്താവോ ? അതോ ആരെയും മടുപ്പിക്കുന്ന ഏകാന്തതയോ ? എന്‍റെ ചോദ്യങ്ങള്‍ക്കുത്തരമായി ഫോണ്‍ ബെല്‍ മുഴങ്ങിക്കൊണ്ടിരുന്നു

മണിമുഴക്കം അകന്നുമാറിയ ഏതോ നിമിഷത്തില്‍ പതുക്കെ ടെലിഫോണ്‍ കൈയ്യിലെടുക്കുമ്പോള്‍ മനസ്സിലുയര്‍ന്ന പുതിയ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയിരുന്നു

മറ്റൊരു ചിലമ്പോലി നാദം .....

തണല്‍ മരങ്ങള്‍ നിരന്നു നില്‍ക്കുന്ന ഇരുണ്ട നടപ്പാതക്കപ്പുരം മഞ്ഞുപോലെ വെളുത്ത പൂക്കള്‍ .....

1 അഭിപ്രായം: